2021, ഏപ്രിൽ 5, തിങ്കളാഴ്‌ച

ചരിത്രാതീതകാലത്തിൻ്റെ_സ്മരണികകൾതേടി


മുനിയറ




========

വേങ്ങരക്കടുത്ത ഗാന്ധിക്കുന്ന് എന്ന പ്രദേശത്തെ ഒരു വീട്ടുവളപ്പിലാണ് പുരാവസ്തു ഗവേഷകർ

മുവ്വായിരത്തോളം വർഷങ്ങൾ പഴക്കം കണക്കാക്കുന്ന ഈ മുനിയറ കണ്ടെത്തിയത് .

ചെങ്കൽ പാറയിൽ തുരന്ന് നിർമ്മിച്ച ഈ മുനിയറക്കുള്ളിൽ അതിൻ്റെ മധ്യത്തിലായി കൊത്തിയുണ്ടാക്കിയ തൂണും അതിന് അഭിമുഖമായി ഇരുവശങ്ങളിലായി രണ്ട് ഇരിപ്പിടവുമൊക്കെ കാഴ്ചക്കാരിൽ കൗതുകമുണർത്തും.

 മഹാ ശിലായുഗസംസ്‌കാരത്തിന്റെ ബാക്കിപത്രമായ മുനിയറകൾ

അക്കാലത്തിൻ്റെ മനുഷ്യവാസത്തിൻ്റെ മഹാ ശിലാസ് മാരകങ്ങളാണ് .

പ്രാചീന കാലത്ത് മുനിമാർ ധ്യാനമിരിക്കുന്നതിനായുണ്ടാക്കിയ ശിലാ നിർമ്മിതികളാണ് മുനിയറകൾ എന്നതാണ് ഐതിഹ്യം .

 അന്നത്തെ പ്രധാനികളുടെ മൃതദേഹങ്ങൾ അടക്കം ചെയ്യാനും മരണാനന്തര ചടങ്ങുകൾ ചെയ്യുന്നതിനുമാണ്  മുനിയറകളുടെ നിർമ്മിതി എന്നും പറയപ്പെടുന്നു.

മരിച്ചയാൾക്ക്  മൺ കുടങ്ങളിലാക്കി ഇഷ്ടപ്പെട്ട ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളുമൊക്കെ മുനിയറയിൽ കരുതിവയ്‌ക്കുമത്രെ. 

നന്നങ്ങാടികൾ , കുടക്കല്ല്, മുനിയറകൾ, തൊപ്പിക്കല്ല് തുടങ്ങി പോയ കാല ജനജീവിതത്തിന്റെ സാക്ഷ്യപത്രങ്ങളായ

 ചരിത്ര പ്രാധാന്യമുള്ള പല അടയാളങ്ങളും 

 ചുറ്റുവട്ടങ്ങളിലായി സംരക്ഷണം ലഭിക്കാതെ മണ്ണിട്ട് മൂടിയും കാട് മൂടിയും നാശം സംഭവിക്കുകയാണ്.

ഇവക്കും സംരക്ഷണമൊരുക്കാൻ പുരാവസ്തു വകുപ്പും ബന്ധപ്പെട്ട അധികാരികളും തയ്യാറാവണം.

എങ്കിൽ മാത്രമേ വരും തലമുറകൾക്കും ചരിത്ര സ്നേഹികൾക്കും ചരിത്ര വിദ്യാർത്ഥികളിലേക്കുമൊക്കെ   മഹാശിലായുഗ സംസ്ക്കാരത്തിൻ്റെ അറിവുകൾ കൈമാറാൻ സാധിക്കുകയുള്ളു.

- എൻ കെ മൊയ്തീൻ, ചേറൂർ

2021, ഏപ്രിൽ 4, ഞായറാഴ്‌ച

ചരിത്രാതീത കാലത്തിൻ്റെ ശേഷിപ്പുകൾ തേടി





നന്നങ്ങാടി .

------------------

വേങ്ങരയിലെ ഗാന്ധിക്കുന്ന് പ്രദേശത്തായി ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ്

2500 ലേറെ വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഇക്കാണുന്ന നന്നങ്ങാടി കണ്ടെത്തിയിട്ടുള്ളത് .

ചെങ്കല്ല് പാറയിൽ  കൊത്തിയുണ്ടാക്കിയ നന്നങ്ങാടിക്ക് എട്ടടി വിസ്താരം കണക്കാക്കുന്നു.

 നന്നങ്ങാടിക്ക് സമീപം അതിലേക്ക് പ്രവേശിക്കുന്നതിനായുള്ള കല്ലറയിൽ തീർത്ത പടവുകളും കവാടവുമൊക്കെ പതിവ് കാഴ്ചകളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

മഹാ ശിലായുഗ കാലത്ത് മനുഷ്യരുടെ മൃത ദേഹം അടക്കം ചെയ്തിരുന്നത് നന്നങ്ങാടികളിലായിരുന്നു എന്നാണ് പറയപ്പെടുന്നത്. 

 മൃതദേഹങ്ങൾക്കൊപ്പം അവരുടെ ആയുധങ്ങളും പാത്രങ്ങളും മറ്റു ഉപകരണങ്ങളുമടക്കം നന്നങ്ങാടികളിൽ സംസ്കരിക്കുമത്രെ .

ചരിത്ര വിദ്യാർത്ഥികളടക്കം നിരവധി പേരാണ് ഇവിടം സന്ദർശിക്കാനെത്തുന്നത് .

ഈ പ്രദേശത്ത് ഇത് കൂടാതെ രണ്ട് കിലോമീറ്റർ പരിധിക്കുള്ളിൽ വേറെയും മുനിയറകളും നന്നങ്ങാടികളും പുരാവസ്തു വകുപ്പ് കണ്ടെത്തിയിട്ടുണ്ട് .

നാടിന്റെ പഴമയുടെ കഥപറുന്ന ഇങ്ങനെയുള്ള അമൂല്യമായ പൈതൃകവും ചരിത്ര നിര്‍മിതികളുമായ പുരാവസ്തുക്കളും ശേഷിപ്പുകളും അടയാളങ്ങളും

പുരാരേഖകളുമൊക്കെ സംരക്ഷിക്കുക എന്ന ഒരു വലിയ

ലക്ഷ്യം നമുക്ക്  സാധിപ്പിച്ചെടുക്കാന്‍ കഴിയണം.

എങ്കിൽ മാത്രമേ ഭാവി തലമുറക്ക് ഇതുപോലുള്ള മഹാശിലായുഗ സംസക്കാരത്തിൻ്റെ അടയാളങ്ങളും അതേക്കുറിച്ചുള്ള സമഗ്രമായ അറിവുകളും പകർന്ന് നൽകാൻ നമുക്ക് സാധിക്കുകയുള്ളു.

- എൻ കെ മൊയ്തീൻ ,ചേറൂർ