2012, ഒക്‌ടോബർ 25, വ്യാഴാഴ്‌ച

***ബലിപെരുന്നാള്‍ ആശംസകള്‍***

'അല്ലാഹു അക്ബറല്ലാഹു അക്ബറല്ലാഹു അക്ബര്‍….

ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ …..
അല്ലാഹു അക്ബറു വലില്ലാഹില് ഹമദ്……' 
ആത്മസമര്‍പ്പണത്തിന്‍റെയും ത്യാഗത്തിന്‍റെയും സ്നേഹത്തിന്റെയും സുരഭിലമായ സ്മരണകളുണര്‍ത്തിക്കൊണ്ട്
മഹിയാകെ അലയടിച്ചുയരുന്ന തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായ  അന്തരീക്ഷത്തില്‍ 
ഒരു  ബലിപെരുന്നാള്‍ കൂടി  വന്നെത്തി.
ഇബ്രാഹീം നബിയുടെയും ഇസ്മായീല്‍ നബിയുടെയും ഹാജറാബീവിയുടെയും ത്യാഗോജ്ജ്വലമായ ജീവിതത്തിന്റെ ഓര്‍മ്മ പുതുക്കുന്ന
അനശ്വരമായ  സുദിനം. ഈ ദിനത്തിന്റെ   സ്മരണ എന്നും നിലനിര്‍ത്താന്‍ നമുക്ക് സാധിക്കട്ടെ.
ഈ പുണ്യദിനം ജാതി മത ഭേദമന്യേ പരസ്പര  സാഹോദര്യത്തിലും  സ്നേഹത്തിലും അധിഷ്ടിതമായ ഒരു പുത്തന്‍ പുലരി നമുക്ക് പ്രധാനം ചെയ്യട്ടെ എന്ന്‍ ആശിക്കുന്നു.
എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഊഷ്മളമായ ബലിപെരുന്നാള്‍ ആശംസകള്‍...

2012, ഒക്‌ടോബർ 18, വ്യാഴാഴ്‌ച

***അബ്ദുള്ള നീലാഞ്ചേരിയോടൊപ്പം***



 
എന്റെ സുഹൃത്തും എഴുത്തുകാരനുമായ അബ്ദുള്ള നീലാഞ്ചേരിയോടൊപ്പം അദ്ദേഹത്തിന്‍റെ വസതിയില്‍ . ഉദരസംബന്ധമായ കടുത്ത രോഗം പിടിപെട്ട്   ഒന്‍പത് വര്‍ഷത്തോളമായി 
വിധി തളച്ചിട്ടിരിക്കയാണ്
സര്‍ഗ്ഗ സമ്പന്നനായ എന്റെ സുഹൃത്തിനെ . കഥ,കവിത,നോവല്‍,
ഗാനരചന എന്നിങ്ങനെ   ആനുകാലികങ്ങളില്‍ രചനകള്‍  പ്രസിദ്ധീകരിക്കുന്നു.നിര്‍ധനനായ,ടാപ്പിംഗ് തൊഴിലാളിയായിരുന്ന അബ്ദുള്ളയുടെ രോഗാവസ്ഥ അദ്ധ്വാനത്തെ  വിലങ്ങിടുകയും  നിത്യവൃത്തിക്ക് പോയിട്ട് മരുന്നിന്  പോലും നിവൃത്തിയില്ലാതെ ദുരിതക്കയത്തിലാക്കുകയും ചെയ്തു .  രോഗ പീഡകളാല്‍ തീക്ഷ്ണമായ
 വേദനയില്‍  ജീവിതം കരിന്തിരി കത്തുന്ന അവസ്ഥയിലും     മന:സ്ഥൈര്യം മാത്രം കരുത്താക്കി തൂലിക ചലിപ്പിക്കുന്നു ഈ സഹോദരന്‍.  
ജീവ കാരുണ്യപ്രവര്‍ത്തന  രംഗത്ത് മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന
കരുവാരക്കുണ്ട് പാലിയേറ്റീവ് ക്ലിനിക്കിന്റെ 
 ഉദാര മനസ്കരായ  
 പ്രവര്‍ത്തകരുടെ  സഹായത്തോടെ "നഷ്ട സ്വര്‍ഗ്ഗംഎന്ന പേരില്‍  കവിതാ സമാഹാരം പുറത്തിറക്കിയിരുന്നു.
ജീവിതാവസ്ഥയില്‍ നിന്നുള്ള  കണ്ണീരിന്റെ ഉപ്പ്  കനിഞ്ഞിറങ്ങുന്ന വരികളാണ് അദ്ദേഹത്തിന്‍റെ   മിക്ക രചനകളിലും
അദ്ദേഹത്തിന്‍റെ പക്കല്‍ പ്രസിദ്ധീകരിക്കാത്ത കവിതകള്‍ കഥകള്‍ നോവലുകളുമൊക്കെയുണ്ട് പ്രസാധകരെ കാത്തിരിക്കുന്നുണ്ട് .
എഴുത്തിലൂടെ ഉണ്ടാക്കിയെടുത്ത സൗഹൃദബന്ധമാണ് ഞങ്ങള്‍ തമ്മില്‍.
  ആദ്യമായി   അറിയുന്നത് സെബാസ്റ്റ്യന്‍ വലിയകാല എഡിറ്ററായുള്ള മലപ്പുറത്ത് നിന്ന്‍ പ്രസിദ്ധീകരിക്കുന്ന മലപ്പുറം മാസികയില്‍
 അദ്ദേഹം തന്‍റെ
ദയനീയാവസ്ഥയില്‍ കുറിച്ചിട്ട ഒരു കവിത വായിക്കാനിടയായതിനെതുടര്‍ന്നാണ്.
ദൈനം ദിന മരുന്നുകളുടെയും ചികിത്സയുടെയും ആശ്രയമില്ലാതെ ജീവിക്കാന്‍ പറ്റാത്ത ,ഒരിക്കല്‍ കടന്നുവന്ന രോഗം പടിയിറങ്ങി പോകാതെ ദീര്‍ഘ ചികിത്സയിലായവരുടെ പട്ടികയിലായി എന്റെ  സുഹൃത്തും.   രോഗം ഈയിടെ മൂര്‍ച്ചിച്ച് അബോധാവസ്ഥയില്‍ വരെയായി.  അദ്ദേഹത്തിന്‍റെ പക്കല്‍ പ്രസിദ്ധീകരിക്കാത്ത ഒരു പാട് കവിതകള്‍ കഥകള്‍ നോവലുമൊക്കെയുണ്ടെന്നറിഞ്ഞപ്പോള്‍ അതൊക്കെ എന്ത്കൊണ്ട് ആനുകാലികങ്ങളിലോ 
മറ്റോ പ്രസിദ്ധീകരണങ്ങളിലെത്തിക്കാത്ത
തെന്തെന്നാരാഞ്ഞപ്പോള്‍
 ഉപജീവനത്തിനുപോലും വകയില്ലാത്ത
ഞാനെങ്ങനെ ഇതൊക്കെ പ്രസിദ്ധീകരണങ്ങളിലെത്തിക്കും എന്ന മറുപടിക്കു മുമ്പില്‍ മനസ് ഇടറി.വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍ കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായ  അബ്ദുള്ളയുടെ പരിതാപകരമായ അവസ്ഥ കണ്ടും കേട്ടും ചില സുമനസുകള്‍ നീട്ടുന്ന   സഹായ ഹസ്തങ്ങളാണ് ജീവസന്ധാരണം.

2012, ഒക്‌ടോബർ 2, ചൊവ്വാഴ്ച

ഗാന്ധിജയന്തി ദിനാശംസകള്‍


              
ഇന്ന്‍
  ഒക്ടോബര്‍  രണ്ട്ഗാന്ധി ജയന്തി  ദിനം .ഇന്ത്യാ  രാജ്യത്തിന്റെ  സ്വാതന്ത്ര്യത്തിനായി ജീവിതം മുഴുവന്‍ അര്‍പ്പിച്ച നമ്മുടെ  മഹാനായ    രാഷ്ട്രപിതാവിന്‍റെ ഓര്‍മ്മക്കായുള്ള ദിനം.
സമൂഹത്തിലെ   ഓരോ  വ്യക്തിയുടെയും  
സര്‍വ്വോത്കൃഷ്ടമായ ഉയര്‍ച്ചയ്ക്കും  വികാസത്തിനും  ആവശ്യമായ  സത്യവും 
 വെളിച്ചവും  ഏവര്‍ക്കും  നല്കാന്‍  പ്രവര്‍ത്തിച്ച 
 ആധുനികനായ  ഏക രാഷ്ട്രീയനേതാവും  ആചാര്യനും ഗാന്ധിജി  മാത്രമാണ് .ഇതര  രാഷ്ട്ര  ശില്‍പികളില്‍  നിന്നും  രാഷ്ട്ര  നേതാക്കളില്‍നിന്നും   
മഹാത്മജിയെ  വേര്‍തിരിച്ചു  നിര്‍ത്തുന്ന  ഘടകം  സത്യത്തിലും  അഹിംസയിലുമുള്ള ഗാന്ധിജിയുടെ  അടിയുറച്ച  വിശ്വാസവും  നിലപാടും  അര്‍പ്പ ണവുമാണ്  .സദാ ,ഗ്രഹ  എന്നീ  പദങ്ങള്‍  സമന്വയിപ്പിച്ചുണ്ടായ  സത്യാഗ്രഹത്തിലൂടെ  കഴിയാത്തതില്ലെന്ന്‍ മഹാത്മജി  നമ്മെ  പഠിപ്പിച്ചു .
 കഠിനമായ പ്രതിസന്ധി  ഘട്ടങ്ങളിലും അടിപതറാതെ മൂല്യങ്ങള്‍ക്ക്   വേണ്ടിബാപ്പുജി  പ്രവര്‍ത്തിച്ചു എന്നത് ഏറ്റവും ശ്രദ്ധേയമാണ്.
"ഗിരി  നിരകളോളം  പഴക്കമുള്ള  സത്യവും  അഹിംസയും 
 അല്ലാതെ  പുതിയതായൊന്നും  എനിക്ക്  ലോകത്തെ  പഠിപ്പിക്കുവാനില്ല"  - ഗാന്ധിസൂക്തം .
നമുക്ക്    മഹാത്മജിയിലെക്ക്  മടങ്ങാം  .  ദിനം  ആമഹാന്റെ  കാലടികള്‍  പിന്തുടരാനുള്ള  പ്രചോദനമാകട്ടെ .
രഘുപതി രാഘവ രാജാറാം
പതിത പാവന സീതാറാം
ഈശ്വര അള്ളാ തേരേ നാം
സബ്കോ സന്‍മതി ദേ ഭഗവന്‍
മന്ദിര് മസ്ജിദ് തേരേ ധാം
സബ്കോ ജന്മ ദിയാ ഭഗവാന്‍…..
എല്ലാ  ഭാരതീയര്‍ക്കും  എന്റെ ഗാന്ധി ജയന്തി   ദിനാശംസകള്‍ ........
        
  - എന്‍ കെ മൊയ്തീന്‍ ചേറൂര്‍