2021 ഏപ്രിൽ 5, തിങ്കളാഴ്‌ച

ചരിത്രാതീതകാലത്തിൻ്റെ_സ്മരണികകൾതേടി


മുനിയറ




========

വേങ്ങരക്കടുത്ത ഗാന്ധിക്കുന്ന് എന്ന പ്രദേശത്തെ ഒരു വീട്ടുവളപ്പിലാണ് പുരാവസ്തു ഗവേഷകർ

മുവ്വായിരത്തോളം വർഷങ്ങൾ പഴക്കം കണക്കാക്കുന്ന ഈ മുനിയറ കണ്ടെത്തിയത് .

ചെങ്കൽ പാറയിൽ തുരന്ന് നിർമ്മിച്ച ഈ മുനിയറക്കുള്ളിൽ അതിൻ്റെ മധ്യത്തിലായി കൊത്തിയുണ്ടാക്കിയ തൂണും അതിന് അഭിമുഖമായി ഇരുവശങ്ങളിലായി രണ്ട് ഇരിപ്പിടവുമൊക്കെ കാഴ്ചക്കാരിൽ കൗതുകമുണർത്തും.

 മഹാ ശിലായുഗസംസ്‌കാരത്തിന്റെ ബാക്കിപത്രമായ മുനിയറകൾ

അക്കാലത്തിൻ്റെ മനുഷ്യവാസത്തിൻ്റെ മഹാ ശിലാസ് മാരകങ്ങളാണ് .

പ്രാചീന കാലത്ത് മുനിമാർ ധ്യാനമിരിക്കുന്നതിനായുണ്ടാക്കിയ ശിലാ നിർമ്മിതികളാണ് മുനിയറകൾ എന്നതാണ് ഐതിഹ്യം .

 അന്നത്തെ പ്രധാനികളുടെ മൃതദേഹങ്ങൾ അടക്കം ചെയ്യാനും മരണാനന്തര ചടങ്ങുകൾ ചെയ്യുന്നതിനുമാണ്  മുനിയറകളുടെ നിർമ്മിതി എന്നും പറയപ്പെടുന്നു.

മരിച്ചയാൾക്ക്  മൺ കുടങ്ങളിലാക്കി ഇഷ്ടപ്പെട്ട ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളുമൊക്കെ മുനിയറയിൽ കരുതിവയ്‌ക്കുമത്രെ. 

നന്നങ്ങാടികൾ , കുടക്കല്ല്, മുനിയറകൾ, തൊപ്പിക്കല്ല് തുടങ്ങി പോയ കാല ജനജീവിതത്തിന്റെ സാക്ഷ്യപത്രങ്ങളായ

 ചരിത്ര പ്രാധാന്യമുള്ള പല അടയാളങ്ങളും 

 ചുറ്റുവട്ടങ്ങളിലായി സംരക്ഷണം ലഭിക്കാതെ മണ്ണിട്ട് മൂടിയും കാട് മൂടിയും നാശം സംഭവിക്കുകയാണ്.

ഇവക്കും സംരക്ഷണമൊരുക്കാൻ പുരാവസ്തു വകുപ്പും ബന്ധപ്പെട്ട അധികാരികളും തയ്യാറാവണം.

എങ്കിൽ മാത്രമേ വരും തലമുറകൾക്കും ചരിത്ര സ്നേഹികൾക്കും ചരിത്ര വിദ്യാർത്ഥികളിലേക്കുമൊക്കെ   മഹാശിലായുഗ സംസ്ക്കാരത്തിൻ്റെ അറിവുകൾ കൈമാറാൻ സാധിക്കുകയുള്ളു.

- എൻ കെ മൊയ്തീൻ, ചേറൂർ

അഭിപ്രായങ്ങളൊന്നുമില്ല: