2012, ഏപ്രിൽ 29, ഞായറാഴ്‌ച

***എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങള്‍***

  • "ഇന്നെന്റെ കരളിലെ പൊന്നണിപ്പാടത്തൊരു
    പുന്നാരപ്പനംതത്ത പറന്നു വന്നു - ഒരു
    പഞ്ചാരപ്പനംതത്ത പറന്നു വന്നു............"
    എത്രകേട്ടാലും കൊതിതീരാത്ത ഗാനങ്ങളിലൊന്നാണ് ഈ പഴയ ഗാനം .1964 ല് '‍കുട്ടിക്കുപ്പാ...യം' എന്ന ചിത്രത്തില്‍ പി ഭാസ്കരന്‍ രചിച്ച് എം എസ് ബാബുരാജ് സംഗീതം നല്‍കി പി ലീല ആലപിച്ച ഈ അനശ്വര ഗാനം എന്റെ
    കുട്ടിക്കാലം മുതലേ
    മനസ്സില്‍ പതിഞ്ഞതാണ്. സിനിമ കളോടൊന്നും പ്രത്യേകിച്ച് ഇന്നത്തെ ആധുനിക കച്ചവട സിനിമകളോട് അതിരറ്റ താല്പര്യം കൊടുക്കുന്ന കൂട്ടത്തിലല്ലെങ്കിലും ചില സിനിമാ ഗാനങ്ങള്‍ ,അതും പഴയ ചിത്രങ്ങളിലെ പല നല്ലഗാനങ്ങളും മനസിലിട്ട് താലോലിക്കുന്നുണ്ട്.
    ഞാന്‍ ജനിക്കുന്നതിനും മുമ്പുള്ള ഗാനമാണെങ്കിലും ബാല്യത്തില്‍ റേഡിയോയിലൂടെയും കല്യാണ വീടുകളില്‍നിന്നും ഉച്ചഭാഷിണിയിലൂടെയുമൊക്കെ ഒഴുകിയെത്തുന്ന ഗാനങ്ങള്‍ കേട്ട് മനസിലേക്ക് ആവാഹിച്ചതാണിതൊക്കെ.
    ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മലയാളത്തിന്‍റെ മനസ്സില്‍ ഇന്നും സൗകുമാര്യത്തോടെ ജീവിക്കുന്നു ഈ വരികള്‍.
    ഏകാന്ത സവാരികള്‍ക്കിടയില്‍ അലസത മാറ്റാന്‍ ഓര്‍മ്മ ച്ചെപ്പില്‍ സൂക്ഷിച്ച ഇത്തരം ഗാനങ്ങളും പലപ്പോഴും
    കൂട്ടായെത്തും. കുട്ടിക്കുപ്പായത്തില്‍ തന്നെ
    "പൊട്ടിച്ചിരിക്കുവാൻ മോഹമുണ്ടെങ്കിലോ
    പൊട്ടിക്കരയിക്കും ജീവിതം
    ആശിച്ച വേഷങ്ങൾ ആടാൻ കഴിയാത്ത
    നാടകമാണെന്നോ ജീവിതം................" തുടങ്ങിയ
    വളരെ അര്‍ത്ഥം നിറഞ്ഞ മധുരവും നൊമ്പരവുമായ
    പച്ച മനുഷ്യന്‍റെ ഗന്ധമുള്ള ,മണ്ണിന്‍റെ ഗന്ധമുള്ള ഈ ഗാനങ്ങളൊക്കെ മനസിന് വല്ലാത്ത നിര്‍വൃതി നല്‍കും.
    "ഇന്നെന്റെ കരളിലെ പൊന്നണിപ്പാടത്തൊരു
    പുന്നാരപ്പനംതത്ത പറന്നു വന്നു - ഒരു
    പഞ്ചാരപ്പനംതത്ത പറന്നു വന്നു.........
    പാടാത്ത പാട്ടില്ല പറയാത്ത കഥയില്ല
    ഓടക്കുഴലും കൊണ്ടോടിവന്നു - എന്നെ
    തേടിക്കൊണ്ടെന്റെ മുന്നിലോടിവന്നു (പാടാത്ത )........
    പുത്തനാം കിനാവുകള്‍ പൂങ്കതിരണിഞ്ഞപ്പോള്‍
    തത്തമ്മയ്ക്കതു ഞാനും കാഴ്ച വച്ചു - എന്റെ
    തത്തമ്മയ്ക്കതു ഞാനും കാഴ്ച വച്ചു (പുത്തനാം)
    കതിരൊക്കെ കിളി തിന്നാല്‍ പതിരൊക്കെ ഞാന്‍ തിന്നാല്‍
    മതിയെന്റെ ഖല്‍ബിലപ്പോള്‍ ആനന്ദം - അത്
    മതിയെന്റെ ഖല്‍ബിലപ്പോള്‍ ആനന്ദം .............................................."
    - എന്‍ കെ മൊയ്തീന്‍ ചേറൂര്‍

അഭിപ്രായങ്ങളൊന്നുമില്ല: