2012, ഫെബ്രുവരി 2, വ്യാഴാഴ്‌ച

അകലങ്ങളിലെ അമ്മമാര്‍ അറിയാന്‍ | Madhyamam

ജനങ്ങള്‍ക്ക് ശുഷ്ക്കാന്തിയുള്ള പലവാര്‍ത്തകളും ഒറ്റത്തവണക്കപ്പുറം പിന്നീടെന്തായി എന്ന്‍പല മാധ്യമങ്ങളും ചികയുന്നില്ല.ഇതില്‍ നിന്നും വേറിട്ട ഒരു അന്യാദ്ര്‍ശമായ പത്ര പ്രവര്‍ത്തനം തന്നെയാണ് മാധ്യമം നടത്തിയത്.പത്ത് വര്ഷം മുമ്പ്ഗുജറാത്തിലെ
ഭൂജി...ല്‍ രാജ്യത്തെ ഞെടുക്കിയ ഭൂകമ്പം ഉണ്ടായപ്പോള്‍ കെട്ടിടങ്ങള്‍ക്കടിയില്‍നിന്നും മൂന്ന്‍ ദിവസത്തിനുശേഷം നാല് വയസുകാരന്‍ മുര്‍ത്തസഅലി എന്ന കുഞ്ഞിനെ ജീവനോടെ കിട്ടിയവാര്‍ത്ത എല്ലാ പത്രങ്ങളും വാര്‍ത്തയാക്കിയിരുന്നു ഉമ്മയും ബാപ്പയും നഷ്ടപ്പെട്ട ആ പിഞ്ചു പൈതലിന്‍റെ ജീവനുവേണ്ടി പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരുന്നവരാണ്നാം .പിന്നീട് ഈ കുട്ടി ജീവിച്ചിരിപ്പുണ്ടോ എന്ന്‍ പോലും ആര്‍ക്കും വിവരമില്ല .ഇപ്പോഴിതാ പത്തു വര്‍ഷത്തിനു ശേഷവും ആവാര്‍ത്തയുടെ ബാക്കി അന്വേഷിച്ച് ഭൂജിലേക്ക് തിരിച്ച
പത്ര പ്രവര്‍ത്തകന്‍ നാം കേള്‍ക്കാന്‍ കൊതിച്ച ആ സന്തോഷ വാര്‍ത്ത നമുക്ക് മുന്നിലെത്തിച്ചിരിക്കുന്നു.യഥാര്‍ത്ഥ പത്രപ്രവര്‍ത്തനത്തിന്‍റെ മാത്ര്‍കാവാഹകന്. സ്വദേശാഭിമാനിയുടെയും വക്കം മൌലവിയുടെയും പിന്മുറക്കാരന്‍. അഭിനന്ദിക്കുന്നു.
-എന്‍ കെ മൊയ്തീന്‍ ചേറൂര്‍
അകലങ്ങളിലെ അമ്മമാര്‍ അറിയാന്‍ | Madhyamam

അഭിപ്രായങ്ങളൊന്നുമില്ല: